Wednesday, April 17, 2019

തിരകള്‍ക്കപ്പുറം

ഗോവന്‍ ബീച്ചിലേക്ക് ആര്‍ത്തിരമ്പി വരുന്ന തിരമാലകള്‍ മെല്ലെ എന്‍റെ
കാലുകളെ തഴുകിക്കൊണ്ട് കടന്നു പോയി.സൂര്യന്‍ കടലിനകത്തേക്ക് കൂടണയാന്‍
പടയൊരുക്കം തുടങ്ങി കഴിഞ്ഞു. നാഴികകള്‍ക്കകലെ തിരമാലകളോട് പരിഭവം പറഞ്ഞു
നില്‍ക്കുന്ന ഒരു പെണ്‍കുട്ടി എന്‍റെ ശ്രദ്ധയിൽ  പെട്ടു.ഞാന്‍ അവള്‍ക്ക്
അരികിലേക്ക് ചെന്നു.കണ്പീലികളിലേക്ക് ഇടതൂര്‍ന്നു വീണു കിടക്കുന്ന മുടി
ഒരു വശത്തേക്ക് ഒതുക്കിക്കൊണ്ട് അവള്‍ എന്നെ നോക്കി .അവള്‍ക്ക്‌
സൂര്യകാന്തി പൂവിന്‍റെ ഗന്ധം ആയിരുന്നു. കുറച്ചകലെ നിന്നും ആരോ മാടി
വിളിച്ചപ്പോള്‍ അവള്‍ അവര്‍ക്കരികിലേക്കു ഓടി പോയി .

മൃദുലമായ അവളുടെ കൈവിരലുകളില്‍ ആരുടെയോ കൈകള്‍ അമരുന്നത് ഞാന്‍
ദുഖത്തോടെ  നോക്കിക്കണ്ടു.അവളുടെ ചുണ്ടുകളില്‍ അപ്പോളും ചെറുപുഞ്ചിരി
വിരിയുന്നുണ്ടായിരുന്നു.ഞാന്‍ പോക്കറ്റില്‍ നിന്നും ഒരു സിഗിരറ്റ്
എടുത്തു ചുണ്ടിനോട് ചേര്‍ത്ത് വച്ചു. എതിര്‍ വശത്തിരിക്കുന്ന അപരിചിതനായ
സുഹൃത്തിന്‍റെ കയ്യില്‍ നിന്നും ലൈറ്റര്‍ വാങ്ങി കത്തിച്ചു.മെല്ലെ മുഖം
ഒന്നുയര്‍ത്തി നോക്കി . കണ്ടാല്‍ മാന്യന്മാര്‍ എന്ന് തോന്നുന്ന
മൂന്നുന്നാലു പേര്‍ക്ക് മധ്യത്തില്‍ ആണവള്‍.അവര്‍ക്കിടയില്‍ നിന്നും അവൾ
തന്‍റെ കൈവിരലുകള്‍ എടുത്തു മാറ്റാന്‍ ശ്രമിക്കുന്നത് ഒരു നെടുവീര്‍പോടെ
ഞാന്‍ കണ്ടു നിന്നു .പുകച്ചുരുളുകള്‍ മൂടിയ  മങ്ങിയ വെളിച്ചമാര്‍ന്ന ആ
മദ്യശാലയില്‍ നിന്നും അവള്‍ പുറത്തേക്കു കടന്നു.


കാലടികള്‍ നോക്കി കൊണ്ട് ഞാന്‍ മുന്നോട്ട് നടന്നു. കുറച്ചു ദൂരം
ചെന്നപോള്‍ ഞാന്‍ ഒരു കൂട്ടത്തിനു ഇടയില്‍ ചെന്നു പെട്ടു.അവിടെ വച്ചു
എനിക്ക് കാലടികള്‍ നഷ്ടപെട്ടു. ആള്‍ക്കൂട്ടത്തിനിടയിലൂടെ ഞാന്‍ അവളെ
പരതി.എന്‍റെ കണ്മുന്നിലൂടെ പുതിയ മുഖങ്ങള്‍ മിന്നിമാഞ്ഞു പോയി
കൊണ്ടിരുന്നു.ബീച്ചിന്‍റെ ഒരറ്റം വരെയും ഭ്രാന്തമായ വികാരത്തോടെ ഞാന്‍
നടന്നു.സൂര്യകാന്തി പൂവിന്‍റെ ഗന്ധം മാത്രം എനിക്ക് എവിടെയും
കിട്ടിയില്ല.

ഇരുണ്ട വെളിച്ചത്തില്‍ മുല്ലപ്പൂ ചൂടിയ പെർഫ്യൂമിന്റെ  മത്തു
പിടിപ്പിക്കുന്ന ഗന്ധമുള്ള ഒരു പെണ്‍കുട്ടി എന്നെ നോക്കി ചിരിച്ചു.ഞാന്‍
അവള്‍ക്ക്‌ അരികിലേക്ക് ചെന്നു.അവളുടെ കണ്ണിലെ കൃഷ്ണമണികള്‍ എന്നോട്
കടംകഥകള്‍ പറഞ്ഞു. അവള്‍ എന്നെ ഒരു മുറിയിലേക്ക് കൊണ്ട് പോയി .ഇടതിങ്ങിയ
മുറിയിലെ ഒരു കോണില്‍ അവളെന്നെ കൊണ്ടിരുത്തി. അവള്‍ എന്‍റെ മുന്‍പില്‍
വിവസ്ത്രയായി നിന്നു. അപ്പോളും  എന്‍റെ മനസ്സു നിറയെ സൂര്യകാന്തി പൂവിന്‍റെ
ഗന്ധമുള്ള പെണ്‍കുട്ടി ആയിരുന്നു. മറ്റൊരുവളുടെ നഗ്നമായ മേനിയില്‍ ഞാന്‍
അറിയാതെ വീണ്ടും വീണ്ടും ചുംബിച്ചു.

Saturday, June 15, 2013

മാമ്പഴക്കാലം

കരിങ്കൽ  കെട്ടുകൾ കൊണ്ട് ഏഴടി  ഉയരത്തിൽ പണിതു വച്ചിരിക്കുന്ന ചുറ്റുമതിൽ . ഇതി ന്റെ  മണ്ടേൽ ഉള്ള പറമ്പിൽ  ആണ് യമണ്ടൻ  മാവ്  തൻറെ  കൊമ്പുകളും ചില്ലകളും വിടർത്തി  അഹങ്കാരത്തോടെ  നില കൊള്ളുന്നത്‌ . അവനു കാവലെന്നോണം അരികിലുള്ള വീട്ടിൽ ഒരു കറുത്ത മുറിവാലൻ ഡോബർമാൻ പട്ടിയും ഒരു ഞൊണ്ടിയും  കൂടി ഉണ്ട്. എഴുനേറ്റ്  നില്കുന്ന മുടികളുള്ള ഞൊണ്ടിയുടെ  കണ്ണുകൾക്ക്‌ എല്ലായ്പോഴും ചുവപ്പ്  നിറമാണ്.അയാള് സദാസമയവും കള്ളു  കുടിച്ചാണത്രെ  നടക്കുന്നത്. വികൃതി  കാണിക്കുന്ന കുട്ടികളെ കണ്ടാൽ  അയാള് അവരെ അങ്ങ്  കിഴക്കൻ മലയുടെ മുകളിലേക്ക്  പിടിച്ചു കൊണ്ട് പോയി അവരുടെ രണ്ടു കണ്ണുകളും പഴുത്ത ഇരുമ്പുലക്കകൾ കൊണ്ട്  ചൂഴ്നെടുക്കുമെന്നാണ് ഉണ്ണിയുടെ മുത്തശ്ശി അവനോടു പറഞ്ഞിരിക്കുന്നത് .അതുകൊണ്ട്  ഞങ്ങൾ കുട്ടികൾക്കെല്ലാം  അയാളെ കാണുന്നത്  ഭയമാണ് . വൈകിട്ട് അത് വഴി ആണ് തിരിച്ചു വീട്ടിലേക്ക്  പോവേണ്ടത് ..ഞൊണ്ടിയുടെ  വീടിനടുത്  എത്തുമ്പോൾ ആരും ശബ്ദം ഉണ്ടാകാതെ മെല്ലെ കടന്നു പോകും .അപ്പോഴും കുറച്ചകലെ നിന്ന്  ഡോബർമാൻ  പട്ടിയുടെ കുര  കേൾക്കാം .പട്ടികൾ നമ്മൾ മനുഷ്യരെ പോലെ അല്ല. അവറ്റകൾ മണം  പിടിച്ചാണത്രെ  കുരക്കുന്നത് .

                          കൂട്ടത്തിൽ  ധൈര്യം  കൂടിയവർ ഗേറ്റിന്റെ ദ്വാരത്തിലൂടെ ഒന്ന് കണ്ണോടിച്ചു നോക്കും . ഡോബർമാൻ  കൂടിന്റെ  അകത്താണെന്ന്  ഉറപ്പു വരുത്തി  കഴിഞ്ഞാൽ  പിന്നെ തിരിച്ചു കുരച്ചു  കാണിക്കും .കൈ വിരലുകൾ  വിടര്ത്തി കാതിനോട് ചേർത്ത് വച്ച് നാക്ക്  പുറത്തേക്കു നീട്ടി  ആങ്ങ്യവും  കാണിക്കും .ഡോബർമാൻ  കുര  ഒന്നുകൂടെ  ഉച്ചത്തിൽ  ആക്കും .പാതി  അടഞ്ഞ  മിഴികളോടെ  ഞൊണ്ടി അകത്തു  നിന്നും പുറത്തേക്ക്  ഇറങ്ങി വരും . അതോടെ കുട്ടികളെല്ലാം പലവഴിക്കായി  ഓടും .

        വേനൽ  അവധി  തുടങ്ങുന്നതോടെ  എങ്ങും കണികൊന്നകൾ  പൂത്ത്  തുടങ്ങും .നഗരത്തിന്റെ നാനാ  ഭാഗങ്ങളിലും  പടക്ക കടകൾ  ഉയരും . പടകങ്ങളും  കമ്പിത്തിരിയും  മേത്താപൂവും  വാങ്ങുവാൻ പുരുഷൻമാരുടെ  ഒരു നീണ്ട നിര തന്നെ ഉണ്ടാകും.നെല്ച്ചക്രങ്ങൾ  ചൂണ്ടി കാട്ടി  കൊച്ചു കുഞ്ഞുങ്ങൾ  കരയും . 
" അത് ഞമ്മക്  നാളെ വാങ്ങാം.ഇ ന്ന്  ഇത്രേം മതി  ".
ഒരു വിധത്തിൽ കുഞ്ഞുങ്ങളെ സമാധാനിപ്പിച്ചു അവർ അവിടെ നിന്നും രക്ഷപെടും .ഞങ്ങൾ വീടുകാരുടെ കണ്ണ് വെട്ടിച്ചു ചില്ലറ പൈസകൾ   ശേഖരിക്കും . എല്ലാം ചേർത്ത് വച്ച് പടക്കകടയിൽ പോയി  പടക്കങ്ങൾ വാങ്ങും . ഓല പടക്കങ്ങളും  മാല പടക്കങ്ങളും ആണ് എല്ലാവര്ക്കും പ്രിയം. കടും പച്ച നിറമുള്ള ബോംബ്‌ പടക്കങ്ങൾ വാങ്ങാൻ പണം പിന്നെയും വേണം . എല്ലാവരുടെയും മുഖത്ത്  ഒരല്പ നേരെത്തെ മ്ലാനത .പിന്നെ  കിട്ടിയ പടകങ്ങൾ എല്ലാം  എടുത്തിട്ട്  ആഘോഷപൂർവം  പുറത്തേക്ക്‌ ഓടും .പടക്കങ്ങൾ പൊട്ടിച്ചു വഴിനീളെ നടകുന്നതിനിടയിൽ യമണ്ടൻ മാവിനെ നോക്കി നിന്ന് പോകും .ഇളം മഞ്ഞയും  പച്ചയും നിറങ്ങളുള്ള  മാമ്പഴങ്ങൾ  അവന്റെ ചില്ലകളിലിരുന്നു ഇളം കാറ്റിൽ  ഊഞ്ഞാൽ  ആടുന്നുണ്ടാവും .

            കുറച്ചകലെ നിന്നും ഡോബർമാന്റെ  കുര കേൾക്കുന്നുണ്ട് . ധൈര്യശാലിയാണെന്നു സ്വയം അവകാശപെടുന്ന നിസാർ  ഗേറ്റിന്റെ  ദ്വാരത്തിലൂടെ ഒന്ന് നോക്കി .ഡോബർമാൻ  കൂടിലാണെന്നു ഉറപ്പുവരുത്തിയ ശേഷം തിരിച്ചു കുരച്ചു  കാണിച്ചു . ഡോബർമാനും  കുരകുന്ന  ശബ്ദം  ഉയർന്നു വന്നു .പക്ഷെ പതിവിനു വിപരീതമായി ഞൊണ്ടി മാത്രം അകത്തു നിന്നും പുറത്തിറങ്ങി  വന്നില്ല.
"ഞൊണ്ടി അവിടെ ഇല്ലാന്നാണ്ടാ  തോന്നുന്നത്".
നിസ്സാർ  അവന്റെ ഇരുപത്തിയാറു  പല്ലുകളും കാണിച്ചു കൊണ്ട് നില്കുന്നു. പത്തു വയസ്സുകാരി ഐശ്വര്യയുടെ  അധരങ്ങളിൽ  കൊതി വെള്ളം വീണു തുടങ്ങിയിരുന്നു .
"ഇമ്മക്ക്  ഈ  കരിങ്കല്ലിൽ  പിടിച്ചോണ്ട്  മേലെ കേറാം "
സന്ദീപ്‌ കരിങ്കല്ലിൽ ചവിട്ടി മെല്ലെ കയറുവാനുള്ള ശ്രമം തുടങ്ങി  കഴിഞ്ഞിരുന്നു . 
"ഇന്റെ  പടച്ചോനേ  ഇങ്ങള് വെറുതെ വേണ്ടാതെന്നോന്നും  നില്കണ്ടാട്ടോ ...ഓരാലീലും  കണ്ടാൽ  ഇമ്പളെ  വീടീല് പറഞ്ഞു കൊടുക്കും ".
പുരോഗമന ചിന്താഗതിക്കാരായ  ഞങ്ങൾക്കിടയിൽ  പിന്തിരിപ്പാൻ  ആശയങ്ങളുമായി  നില്കുന്ന പത്തു വയസ്സുകാരി ഷാഫ്ന .എല്ലാവരും  അവളെ പുച്ഛത്തോടെ ഒന്ന് നോക്കി. 

"വേണ്ടാതോലോക്കെ  പോയ്‌കോളിൻ ..പിന്നെ ഞമ്മളെ ടീമില്  കൂട്ടൂലാ ".
സര്പ്പം പാതി താഴ്ത്തുന്നത്  പോലെ ഷാഫ്നയുടെ  തല  മെല്ലെ കുനിഞ്ഞു.സന്ദീപിന് പിന്നാലെ ഞാനും നിസാരും  ഒരു വിധത്തിൽ  മണ്ടേലെ  പറമ്പിൽ  വലിഞ്ഞു  കയറി . 

                       ഞാൻ  മുക ളിലോട്ടും നോക്കി നിരാശനായി  നിന്നു. കൃത്യമായി  ഉന്നം വച്ചതാണ് . എന്നിട്ടും എറിഞ്ഞ പോത്തൻ  കല്ല്  മാമ്പഴത്തിന്റെ അരികിലൂടെ പോലും പോയില്ല .
"ഇങ്ങള് ഒരു മാങ്ങയെങ്ങിലും ഒന്ന് വീഴ്ത്തി  തരോ "
കീഴെ  നിന്നും പരിഹാസത്തോടെ  ഉള്ള  ഐശ്വര്യയുടെ  മൊഴി  വചനങ്ങൾ . അപമാനത്തിന്റെ  ഭാരവും താങ്ങി എന്റെ മനസ്സ് തല കുനിച്ചു .  കാൽച്ചുവട്ടിൽ കിടക്കുന്ന ഉരുളൻ  കല്ലെടുത്ത്‌ സർവ ശക്തിയും  സംഭരിച്ചു
മുകളിലേക്ക്  ആഞ്ഞെറിഞ്ഞു .ന്യൂട്ടണ്‍ന്റെ  ഗുരുത്വാകര്ഷണ  സിദ്ധാന്തത്തെ  പറ്റി  ഒരു ചുക്കും അറിയാൻ  മേലാത്ത  കാലം . അതുകൊണ്ട് ആ  കല്ല്‌ കൃത്യമായി  അരികിലുള്ള വീടിന്റെ  ഊടിന്പുറത്തു  തന്നെ ചെന്ന് പതിച്ചു .
"പ്ടെ "
എന്താണ് സംഭവിച്ചതെന്നു  അറിയാതെ  ഒരു നിമിഷം ഞാൻ നിന്നു .യാഥാർഥ്യ൦ തിരിച്ചറിഞ്ഞു  തിരിഞ്ഞു  നോക്കുമ്പോൾ ചുറ്റിലും ആരെയും കാണാനില്ല . താഴോട്ടു  നോക്കിയപോൾ സന്ദീപും നിസാറും ബാഗുമെടുത്ത്‌ ഓടുന്നു.അവര്ക്ക് വഴികാട്ടി യെന്നവണ്ണം  മുന്നിലായി ഐശ്വര്യയും ശാഫ്നയും ഉണ്ണിയും.
"ഓടെടാ  ഞൊണ്ടി വരുന്നുണ്ട് "
അവര്കിടയിൽ നിന്നും ആരുടെയോ  ശബ്ദം എന്റെ കാതുകളെ ഉണര്ത്തി . ഞൊണ്ടി എന്റെ നേരെ ഓടിയടുക്കുകയാണ് .ഞാൻ ഏഴടി  ഉയരമുള്ള മതിലിൽ നിന്നും ചാടിയതും ബാഗ്‌ എടുകുന്നതും ഓടുന്നതും എല്ലാം ഒരു ഓര്മ മാത്രം .

                      വീട്ടിൽ  എതിയപ്പോലും  ഞാൻ വല്ലാതെ കിതക്കുനുണ്ടായിരുന്നു . ആരുടേയും കണ്ണിൽ  പെടാതെ  സമർത്ഥ മായി മണ്ണും വിയര്പ്പും പുരണ്ട വെള്ളയിൽ ചുവന്ന പൂക്കളുള്ള ഷർട്ടും  നീല നിക്കറും കുളിമുറിയുടെ ഒരു വശത്ത് ഒതുക്കി വച്ചു .കുളിച്ചു മുടി ഒരു വശത്തേക്ക് ഒതുക്കി വച്ചു നല്ല കുട്ടിയായി പഠിച്ചു ഭക്ഷണവും കഴിച്ചു കിടന്നുറങ്ങി.കാലത്ത് എഴുന്നേൽക്കുമ്പോഴാണ്  കാലില നല്ല നീരുന്ടെന്നും ഒരടി പോലും നടക്കാൻ പട്റ്റിലെന്നും  ഉള്ള സത്യം മനസിലായത് .അച്ഛന്റെ കയ്യും പിടിച്ചു മെല്ലെ വേച്ചു  ഒരു വിധത്തിൽ കളരി ഗുരുക്കളുടെ മുന്നില് ചെന്ന് നിന്നു . കഴുത്തിൽ  നീണ്ട  രുദ്രാക്ഷ  മാല അണിഞ്ഞ കട്ടിയുള്ള പുരികങ്ങളും ഉരുക്കിന്റെ മുഷ്ടിയും ഉള്ള അയാള് എന്റെ ഉള്ളം കാലിൽ  ആഞ്ഞൊന്ന് തിരുംമിയപ്പോൾ എന്റെ മ കണ്ണില്ലൂടെ പൊന്നീച്ച  പറഞ്ഞു. വീട്ടിലെ നീണ്ട കട്ടിലിൽ കാലുകൾ  നിവര്ത്തി മെല്ലെ അങ്ങനെ കിടന്നു. മധ്യ വേനല അവധിക്കാലം  മണ്‍സൂണ്‍ മഴയ്ക്ക് വഴി മാറി കൊടുത്തു.

                         ഞാൻ കുട നിവര്ത്തി തുറന്നു പിടിച്ചു .മഴ ചെറിയ തോതിൽ ചാറുന്നുണ്ട് . പതിനഞ്ചു വര്ഷങ്ങള്ക്ക് ശേഷം പഴയ സ്കൂൾ വഴിയില്ലൂടെ ഒന്ന് നടന്നപോൾ  മനസിലാകെ ഓര്മകളുടെ  ഒരു വേലിയേറ്റം തന്നെ സൃഷ്ടികപ്പെട്ടു . ഇപ്പോൾ  കുറച്ചകലെ നിന്നുള്ള  ഡോബര്മാന്റെ  കുരയ്ക്കുന്ന  ശബ്ദം  കേൾക്കാനില്ല .ഞൊണ്ടിയുടെ ഭയപ്പെടുത്തുന്ന  നോട്ടങ്ങളും ഇല്ല .യമണ്ടൻ മാവ് ഇരുന്നിടം ഇപ്പോൾ  പത്തു നിലകളുള്ള  ഒരു ബഹുനില  കെട്ടിടത്തിനു  വഴി മാറി  കൊടുത്തിരിക്കുന്നു .പാതി തുറന്നിടിരികുന്ന ഒരു വലിയ ഗേറ്റ്.അതിലൂടെ നോക്കിയപോൾ തലങ്ങും വിലങ്ങും നിർത്തിയിടിരിക്കുന്ന കുറെ വാഹനങ്ങൾ  മാത്രം .അന്തരീക്ഷത്തിൽ  എവിടെയോ കുറെ കുട്ടികളുടെ ആർപ്പുവിളികൾ  മാത്രം കേൾക്കുന്നുണ്ട് .ഇനി ഒരിക്കലും തിരിച്ചു വരാത്ത ആ മാമ്പഴ ക്കാലം എന്റെ കണ്പീലികളെ ഈറനണയിപ്പിച്ചു .

                


     

Sunday, July 8, 2012

ഒരു പ്രണയ കഥ



ജോലി തേടിയുള്ള കുറച്ചു നാളത്തെ അലച്ചിനിനൊടുവില്‍  ഒരു പ്രൊഫഷണല്കോഴ്സ് ചെയ്യുവാന്തീരുമാനിച്ചു .അങ്ങനെ ഒരു തീരുമാനം എടുക്കുവാന്വീട്ടുകാര്നിര്ബന്ധിച്ചു എന്നു പറയുന്നതാകും ശരി .ജോലി കിട്ടാത്തതിലുള്ള   നൈരാശ്യത്തോടെയാണ് ആദ്യ ദിനം ക്ലാസ്സില്ചെന്നിരുന്നത് .ചെന്നൈയിലെ കനത്ത  വെയിലില്ആശ്വാസത്തിന്റെ മഴയായി  അവള്എന്റെ മുന്നിലേക്ക്കടന്നു വന്നു .എന്റെ തൊട്ടരികെ ഉള്ള സീറ്റില്ഇരുന്നു .അവളോട്സംസാരിക്കുവാനായി പലതവണ തുടിച്ച എന്റെ  മനസിനെ ഞാന്ഒരു വിധത്തില്‍  പിടിച്ചു നിര്ത്തി .

"ഉങ്കൈ പേരെന്നാ "
അവളുടെ കണ്ണുകള്ക്ക്‌  വല്ലാത്ത ഒരു തിളക്കം .ഒരു നിമിഷം ഇമവെട്ടാതെ  നോക്കി നിന്നു പോയി .
"സച്ചിന്‍ "
എന്റെ വായില്നിന്നും തേനും പാലും ഒഴുകി .
"ഉങ്കൈ  പെരെന്നത് "
തമിഴും മലയാളവും കലര്ന്ന തമിഴാളത്തില്‍ ഞാന്ചോദിച്ചു.
"കൃഷ്ണപ്രിയ"
കൃഷ്ണന് ഏറ്റവും പ്രിയപ്പെട്ടവളാണോ കൃഷ്ണപ്രിയ
ഒരു പൈങ്കിളി ഡയലോഗ് ആയി പോകുമോ എന്ന് സംശയം തോന്നിയതിനാല്പുറത്തു പറഞ്ഞില്ല
"എന്ത ഊര്"
 അടുത്ത ചോദ്യം മുഴുവിപ്പികുന്നതിനു മുന്നേ സര്ക്ലാസ്സിലേക്ക്  കടന്നു വന്നു .
 "അലപലാതി, കയറി വരാന്കണ്ട സമയം"  എന്ന് മനസിലോര്ത്തു.
"ഗുഡ് മോര്ണിംഗ് സര്‍ "
ക്ലാസ്സ്റൂമിലെ മറ്റു പത്തു പേരുടെയും കൂടെ പതിഞ്ഞ സ്വരത്തില്ഞാനും മൊഴിഞ്ഞു.Introduction ക്ലാസ്സ്സര്‍ എടുക്കുമ്പോള്എന്റെ മനസ്സ് മുഴുവന്ബീചിലൂടെയും സിനിമ തിയേറ്ററിലൂടെയും  കൃഷ്ണപ്രിയയുടെ വലതു കയ്യും പിടിച്ചു കൊണ്ട് സഞ്ചരികുകയായിരുന്നു .മലേഷ്യയിലോട്ട്  ഹണിമൂണ്‍  ട്രിപ്പിനു പോകാനായി തയ്യാര്എടുകുമ്പോഴേക്കും   ആദ്യ ദിവസത്തെ ക്ലാസ്സ്അവസാനിച്ചു .കൃഷ്ണപ്രിയയുടെ പിന്നാലെ ഞാനും പുറത്തേക്കിറങ്ങി .അവളുടെ മുല്ലപൂവിന്റെ  ഗന്ധത്തിനു  പിന്നാലെ പതിയെ എന്റെ കാല്പാദങ്ങളും സഞ്ചരിച്ചു .

                                 എല്ലാ പ്രണയ കഥയിലെയും എന്ന പോലെ 
ഇവിടെയും ഒരു വില്ലന്‍  ബൈക്കില്കാത്തു നില്പുണ്ടായിരുന്നു .കൃഷ്ണപ്രിയ അവന്റെ അടുത്തേക്ക് നടന്നു ചെന്നു.എന്നെ നോക്കി ഒരു ചെറു പുഞ്ചിരിയോടെ അവള് ബൈക്കില്അവനു പുറകില്ഇരുന്നു പോയി .ഒരു നിമിഷം എല്ലാം നഷ്ടപെട്ടവനെ പോലെ ഞാന്അവിടെ നിന്നു. എനിക്ക് ചുറ്റും ഇരുട്ടു മാത്രം .എന്റെ കൈവെണ്ണയില്ഒരു തുള്ളി വെള്ളം ഇറ്റു വീണുഞാന്‍  മുകളിലോട്ടു നോക്കി .ഒരു പക്ഷെ എന്റെ ദുഖം കണ്ടു സഹിക്കാനാവാതെ ആകാശം കണ്ണുനീര്പൊഴിച്ചതാകും. ചാറ്റല്മഴയില്നനഞ്ഞു കൊണ്ട് ഞാന്റൂം ലക്ഷ്യമാക്കി നടന്നു .

                               .ഞാന്‍    അന്ന് രാത്രി എനിക്ക് ഉറങ്ങുവാന്കഴിയുമായിരുന്നില്ല . ബെഡ്ഡില്തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി . എഴുന്നേറ്റു ചെന്നു  ഷല്ഫിലുള്ള  അവസാനത്തെ സിഗരറ്റും ചുണ്ടില്ഇറുക്കി വച്ച് കത്തിച്ചു .ഇതു  പോലെ എരിഞ്ഞമര്ന്നിരുന്നെങ്ങില്എന്ന് ഞാന്അറിയാതെ  ചിന്തിച്ചു പോയി

                                    അടുത്ത ദിവസം ഞാന്കമ്പ്യൂട്ടര്സെന്ററിന് അടുത്തെത്തുമ്പോള്കൃഷ്ണപ്രിയ ബൈക്കില്നിന്നും ഇറങ്ങി വരുന്നത് കണ്ടു. എന്റെ സുന്ദര സ്വപ്നങ്ങളെ  തല്ലിതകര്ത്ത ബൈകിന്റെ ഉടമസ്ഥനെ ഞാന്രൂക്ഷമായി ഒന്ന് നോക്കി.കൃഷ്ണപ്രിയ എന്റെ അടുത്തേക്ക് നടന്നു വന്നു .
"യാരത്"
മനസ്സിലെ ദേഷ്യം കടിച്ചമര്ത്തി ഒരു ചെറു പുഞ്ചിരിയോടെ ഞാന്ചോദിച്ചു .
"അത് വന്ത് പെരിയപ്പ പയ്യന്‍. .cousin brother."
എന്റെ മുഖം വിടര്ന്നു .ആശ്വാസത്തോടെ ഒന്ന് നെടുവീര്പിട്ടു .മനസ്സില്വീണ്ടും ആനന്ദ നൃത്തം ചവിട്ടി. ഞാന്അവളെ ഇടം കണ്ണിട്ടു ഒന്ന് നോക്കി. പച്ച ദാവണിയില്അവള്ഇന്നലെത്തേക്കാള്‍  സുന്ദരിയായിരിക്കുന്നു .മുടിയില്റോസ്സാപൂവ് ചൂടിയത് കൊണ്ടാവാം അവള്ക്കിന്നു നല്ല റോസ്സാപൂവിന്റെ ഗന്ധം .

                                   എന്റെ ജീവിതത്തിലെ കഴിഞ്ഞ പത്തു ദിവസങ്ങള്പത്തു നിമിഷങ്ങള്പോലെയാണ് കടന്നു പോയത്. ഓരോ രാത്രികളും അവസാനിക്കുന്നത് നേരം പുലര്ന്നാല്അവളെ കാണാമെന്നുള്ള ആശ്വാസത്തോടെയാണ് . ഓരോ ദിവസം കഴിയുന്തോറും അവള്ക്ക് സൌന്ദര്യം  കൂടിക്കൂടി വരുന്ന പോലെ തോന്നി . എന്റെ മനസ്സില്അടക്കി വച്ചിരുന്ന പ്രണയം തുറന്നു പറയണം എന്ന് തീരുമാനിച്ചുറച്ചാണ്  അന്ന് ഞാന്കമ്പ്യൂട്ടര്സെന്ററില്എത്തിയത് .പതിവിലും അര മണിക്കൂര്‍  നേരെത്തെ ഞാന്ക്ലാസ്സ്റൂമില്എത്തി .കോര്ണറിലെ ഒരു സീറ്റില്സ്ഥാനം പിടിച്ചു .
"Where are you"
ഞാന്എന്റെ മൊബൈലിലെ send ബട്ടണില്വിരല്അമര്ത്തി.
"I am on the way"
മെസ്സേജ് വായിച്ചതും എന്റെ ഹൃദയമിടുപ്പിന്റെ ആക്കം കൂടി .

                                 കൃഷ്ണപ്രിയ ക്ലാസ്സ്റൂമിലേക്ക്കടന്നു വന്നുഎന്റെ തൊട്ടരികെ ഉള്ള സീറ്റില്ഇരുന്നു.ഇളം നീല നിറമുള്ള സല്വാറില്സൂര്യകാന്തി പൂക്കളുടെ ചിത്രങ്ങള്‍ .പതിവില്ലാതെ അവളുടെ മുടികള്അഴിഞ്ഞു കിടക്കുന്നു. അവളുടെ നുണക്കുഴികള്എന്നെ നോക്കി ചിരിച്ചു . പുഞ്ചിരിയില്ഏഴു ലോകങ്ങളും എന്റെ കീഴ്മേല്മറിഞ്ഞ പോലെ തോന്നി .ഇളം നീല നിറമുള്ള സല്വാറില്സൂര്യകാന്തി പൂക്കളുടെ ചിത്രങ്ങള്‍ .പതിവില്ലാതെ അവളുടെ മുടികള്അഴിഞ്ഞു കിടക്കുന്നു. അവളുടെ നുണക്കുഴികള്എന്നെ നോക്കി ചിരിച്ചു . പുഞ്ചിരിയില്ഏഴു ലോകങ്ങളും എന്റെ കീഴ്മേല്മറിഞ്ഞ പോലെ തോന്നി .അവള്തന്റെ മുടി ഒരു വശത്തേക്ക് ഒതുക്കി വച്ച് വലതു കൈകൊണ്ടു മറുവശം തലോടി . അവളുടെ കൈനിറയെ കറുത്ത അഴുക്കു കട്ടകള്‍.... . അവള്തന്റെ കയ്യില്നിന്നും കഴുത്തില്നിന്നും അഴുക്കു ചുരണ്ടിയെടുത്ത് കളഞ്ഞു. എന്നിട്ട്  ബാഗില്നിന്നും പെര്ഫും എടുത്തു അടിച്ചു .നല്ല മുല്ലപൂവിന്റെ ഗന്ധം .അവള്മുടി 
 ഒതുക്കി വച്ച് എന്റെ നേര്ക് തിരിയുംബോഴേക്കും  ഞാന്വാഷ്ബേസിന് സമീപം എത്തിയിരുന്നുപറയുവാന്വേണ്ടി കരുതി വച്ചിരുന്ന പ്രണയം മുഴുവന്ഞാന്‍  വാഷ്ബേസിലേക്ക്  ചര്ദിച്ചു.പൈപ്പ് മെല്ലെ തുറന്നിട്ടു .തിരിച്ചു ക്ലാസ്സ്റൂമില്എത്തുമ്പോഴേക്കും എന്റെ പ്രണയം മുഴുവന്ഒഴുകി പോയിരുന്നു